പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കെതിരായ കോൺഗ്രസ് സമരത്തിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകരെക്കുറിച്ച് മോശം പരാമർശവുമായി സിപിഎം എംഎൽഎ. നെന്മാറ എംഎൽഎ കെ.ബാബുവാണ് പല്ലശനയിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് കെ.ബാബു വനിതാ പ്രവർത്തകർക്കെതിരെ അപമാനിച്ച് സംസാരിച്ചത്.
സ്‌ത്രീകൾ കയറിക്കഴിഞ്ഞാലുടൻ അവർ സമരത്തിന്റെ മുമ്പിൽ നിൽക്കും. അങ്ങനെ നിന്നാൽതന്നെ അവിടെ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിനുമുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയാൽ' എന്ന് പറഞ്ഞശേഷമാണ് കെ.ബാബു മോശം പരാമർശം നടത്തിയത്. 'നാണം കെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്, നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എനിടെയെങ്കിലും. നാലും മൂന്നും ഏഴാള് കയറും അതിൽ ഏതെങ്കിലും രണ്ട് പെണ്ണുങ്ങൾ കയറും' എന്നും കെ.ബാബു പ്രസംഗിച്ചു.
മുഖ്യമന്ത്രിയ്‌ക്കെതിരായ സമരപരിപാടികളിൽ ബാരിക്കേഡിൽ കയറിയ കോൺഗ്രസ് വനിതാ പ്രവർത്തകരെക്കുറിച്ചായിരുന്നു കെ.ബാബു പ്രസംഗിച്ചത്. താൻ പ്രസംഗിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം പിന്നീട് ചോദിച്ചു. അതേസമയം കെ.ബാബുവിനെതിരെ യൂത്ത് കോൺഗ്രസ് കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |