ചെർപ്പുളശ്ശേരി: മാതാവിനും പിതാവിനുമൊപ്പം വിഷം കഴിച്ച യുവാവ് തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു. ചളവറ കയിലിയാട് പന്താക്കൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും (75) ഭാര്യ പങ്കജാക്ഷിയുടെയും (70) മകൻ ബിനുകുമാറാണ് (42) മരിച്ചത്. ഗോപാലകൃഷ്ണനും പങ്കജാക്ഷിയും ചികിത്സയിലാണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈസമയം ബിനുകുമാറിന്റെ ഭാര്യ ചിത്ര സ്വന്തം വീട്ടിലായിരുന്നു. ബിനുകുമാറിന്റെ സഹോദരിയുടെ മകൾ ക്ഷേത്രത്തിൽ പോകാൻ രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിളിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും വിഷംകഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. എന്നാൽ ഉച്ചയോടെ ബിനുകുമാർ മരിച്ചു. ഗോപാലകൃഷ്ണനും പങ്കജാക്ഷിയും അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോട്ടയം സ്വദേശികളായ ഇവർ 20 വർഷമായി കയിലിയാട്ടാണ് താമസിക്കുന്നത്. ആത്മഹത്യ ശ്രമത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് ഷൊർണൂർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |