തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറി 2134 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൊയ്തു. ഇതിൽ 760 സർക്കാർ സ്‌കൂളുകളും 942 എയ്ഡഡ് സ്‌കൂളുകളും 432 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം 2210 സ്‌കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്. ഗൾഫിലെ 9 സെന്ററുകളിലായി പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു (97.25%). ലക്ഷദ്വീപിലെ 9 സെന്ററുകളിലായി 882 കുട്ടികൾ പരീക്ഷ എഴുതിയതിൽ 785 പേർ വിജയിച്ചു (89%).
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം പി.കെ.എം.എച്ച്.എസിലാണ് 2104 പേർ. തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ 1618 പേരും മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ 1325 പേരും പരീക്ഷ എഴുതി.
ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 പേർ ജയിച്ചു. 99.49 ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ, പരീക്ഷാ ജോയിന്റ് കമ്മിഷണർ ഡോ. ഗിരീഷ് ചോലയിൽ തുടങ്ങിയവർ പങ്കെടുത്തു.
എ പ്ളസ് കുറവിൽ അസ്വാഭാവികതയില്ല
എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കഴിഞ്ഞ വർഷമൊഴിക്കെ മറ്റെല്ലാവർഷങ്ങളിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം കുറവായിരുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരിച്ചു. ഫുൾ എ പ്ലസ് കിട്ടിയവരുടെ എണ്ണം മനഃപൂർവം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |