കാലടി: മരോട്ടിച്ചോട്ടിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാലുപേർ പിടിയിൽ. മറ്റൂർ വട്ടപ്പറമ്പ് വാഴേലിപറമ്പിൽ കിഷോർ (40), തുറവൂർ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജു (26), തുറവൂർ തേലപ്പിള്ളയിൽ ജോബി (48) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 17ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
വീട്ടിൽനിന്ന് ഹോട്ടലിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന പൈനാടത്ത് ദേവസിക്കുട്ടിയെ തടഞ്ഞുനിറുത്തി മർദ്ദിക്കുകയും കണ്ണിൽ മുളക് പൊടിയെറിഞ്ഞ് സ്വർണാഭരണവും പണവും കവർന്ന് കടന്നുകളയുകയായിരുന്നു.
പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ വില്പന നടത്തിയ സ്വർണം ഉരുക്കിയനിലയിൽ കണ്ടെടുത്തു. ഒന്നാംപ്രതി കിഷോർ ഇരുപതോളം കേസിൽ പ്രതിയാണ്. എസ്.എച്ച്.ഒ അരുൺ കെ.പവിത്രൻ എസ്.ഐമാരായ ടി.ബി. ബിബിൻ, വിപിൻ പി.പിള്ള എൻ.പി. അനിൽകുമാർ, മനോജ്കുമാർ, ഷിജോ പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |