കൊച്ചി: കോടതിയുടെ കസ്‌റ്റഡിയിലുളള മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയിൽ. മെമ്മറി കാർഡിലുളളത് തന്റെ ദൃശ്യമാണ്. അത് പുറത്തുപോയാൽ തന്റെ ഭാവിയെ ബാധിക്കും. കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കോടതി അതിജീവിതയെ അറിയിച്ചു.മെമ്മറികാർഡിൽ നിന്നും ദൃശ്യങ്ങൾ ചോർന്നിട്ടില്ല.ഫോറൻസിക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് നിങ്ങൾ തന്നെയല്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അതേസമയം ദൃശ്യങ്ങൾ കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ എല്ലാ അവകാശവുമുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു.2018 ഡിസംബർ 13ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കൈവശമുണ്ടായിരുന്നപ്പോൾ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ്‌വാല്യു മാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തളളിയിരുന്നു.
വിചാരണ കോടതിയിലെ നിർണായക രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |