തിരുവനന്തപുരം: ശിരുവാണി ഡാമിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തിൽ മറുപടി നൽകി.
ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ജൂൺ 19ന് 45 എം.എൽ.ഡിയിൽ നിന്ന് 75 എം.എൽ.ഡി ആയും ജൂൺ 20ന് 103 എം.എൽ.ഡി ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ സാദ്ധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എം.എൽ.ഡിയാണ്.
കോയമ്പത്തൂർ കോർപറേഷൻ പരിധിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിൽ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |