തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ പ്ലസ്ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം.
3,61,091 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 3,02,865 പേർ ജയിച്ചു. കോഴിക്കോടാണ് (87.79ശതമാനം) വിജയ ശതമാനം ഏറ്റവും കൂടുതൽ. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിലാണ് (75.07 ശതമാനം). എഴുപത്തിയെട്ട് സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 28,480 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 48,383 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഗ്രേസ് മാർക്ക് ഇത്തവണയും ഇല്ല. വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്ക് ജൂലായ് 25 മുതൽ സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പുനർമൂല്യ നിർണയത്തിന് 27 വരെ അപേക്ഷിക്കാം.
12 മണി മുതൽ www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2022, iExaMS- Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |