ശ്രീനഗർ: കാശ്‌മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചതായി സുരക്ഷാസേനയുടെ ട്വീറ്റ്. കൊല്ലപ്പെട്ടവരിൽ 77 പേർ ലഷ്‌കർ ഇ ത്വയ്‌ബയുടെയും 26 പേർ ജെയ്‌ഷെ മുഹമ്മദിന്റെയും പ്രവർത്തകരാണ്. 32പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.
മുൻ വർഷത്തിൽ ഉണ്ടായതിലും ഇരട്ടിയോളം പേരാണ് ഇത്തവണ വധിക്കപ്പെട്ടത്. 2021ൽ 55 ഭീകരരെ വധിച്ചു. ഇതിൽ വിദേശത്ത് നിന്നെത്തിയവർ രണ്ടുപേർ മാത്രമായിരുന്നു. ഭീകരർ സ്ഥിരമായി സാന്നിദ്ധ്യമറിയിക്കുന്ന കുൽഗാം, പുൽവാമ, കുപ്വാര എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസവും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി.
ഏഴുപേരാണ് ഇന്നലത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കുപ്‌വാരയിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യവും പൊലീസും സംയുക്തമായി അന്വേഷണത്തിനൊടുവിൽ വധിച്ചു. നാലുപേരെയാണ് ഇവിടെ വധിച്ചത്.ഇവരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്‌ബ പ്രവർത്തകനായ വിദേശിയാണ്.
So far 118 #terrorists including 32 foreign terrorists killed in #Kashmir in current year. Last year in 2021 total 55 terrorists including 2 #foreign terrorists were killed in the same period. Out of 118, 77 terrorists are from #Pak sponsored LeT & 26 from JeM outfit: IGP Kashmir
— Kashmir Zone Police (@KashmirPolice) June 21, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |