സിങ്കപ്പൂർ: കാമുകിയെ ക്രൂരമായി ആക്രമിച്ച ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ. കാമുകിയെ നിരന്തരം മർദിച്ചു, സിം വിഴുങ്ങിയ ശേഷം ഫോൺ തകർത്തു, പാസ്പോർട്ട് വലിച്ചുകീറി, ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നീ കേസുകളിലാണ് ശിക്ഷ. ഏഴ് മാസവും മൂന്നാഴ്ചയുമാണ് പാർടിബൻ മണിയം എന്ന 30കാരന് സിങ്കപ്പൂർ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ലിവിംഗ് റിലേഷനിലാണ്. കഴിഞ്ഞ ഡിസംബർ മുതൽ ജനുവരി വരെ ഇരുവരും യുവതിയുടെ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. പാർടിബൻ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ആക്രമിക്കുമായിരുന്നു. കഴിഞ്ഞ ജനുവരി 23ന് സുഹൃത്തുക്കൾക്കൊപ്പംമദൃപിച്ച് തിരിച്ചെത്തിയ പാർടിബൻ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസഭ്യം പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ യുവതിയുടെ ബന്ധു ഇടപെട്ടെങ്കിലും പാർടിബൻ യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് തടികൊണ്ടുണ്ടാക്കിയ ടവൽ ഹോൾഡർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ചു. തുടർന്ന് യുവതിയുടെ ബന്ധു പൊലീസിനെ വിവരമറിയിക്കുകയും പാർടിബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിന്നീട് ജാമ്യത്തിലെത്തിയ ഇയാൾ യുവതിയെ വീണ്ടും ആക്രമിച്ചു. വീണ്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നെയും ജാമ്യത്തിലിറങ്ങി യുവതിയുടെ ഫ്ലാറ്റിലെത്തി ആക്രമിക്കുകയും പാസ്പോർട്ട് വലിച്ചുകീറുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ശിക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |