കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ തിരിച്ചെത്തി. ചെറായി സ്വദേശിനിയാണ് മടങ്ങിയെത്തിയത്. കുവൈറ്റിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാൽ മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന കർശന നിർദേശമാണ് നൽകിയത്. ഫോണിലെ മുഴുവൻ വിവരങ്ങളും അവർ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചെന്നും യുവതി പറഞ്ഞു. ഇവർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതുവരെ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം ഫോർട്ടുകൊച്ചി സ്വദേശിനിയായ വീട്ടമ്മയാണ് കുവൈറ്റ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് ആദ്യം പരാതി നൽകിയത്. ഈ കേസിൽ കേന്ദ്ര ഏജൻസികളുൾപ്പെടെയുള്ളവരുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് 30ലധികം പേരെയാണ് കേസിലെ ഒന്നാംപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മജീദ് കുവൈറ്റിൽ എത്തിച്ചത്. ഇതിൽ 15 പേരോളം പേർ ദുരിതം സഹിക്കവയ്യാതെ നാട്ടിൽ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |