കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് പറഞ്ഞു. ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. ഷമ്മി ഇപ്പോഴും അമ്മയിലെ അംഗമാണ് . ജനറൽ ബോഡിക്ക് പുറത്താക്കാൻ അഭിപ്രായമില്ല. എക്സിക്യുട്ടിവ് കമ്മിറ്റിക്കാണ് അതിന് അധികാരം. ഷമ്മി തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കണം എന്നായിരുന്നു ഭൂരിപക്ഷം അഭിപ്രായം. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷൽ എക്സിക്യുട്ടീവ് കമ്മിറ്റി നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും അദ്ദേഹം സംഘടനയ്ക്കെതരെ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മ മാഫിയ സംഘമാണ് എന്ന രീതിയിലുള്ള ആരോപണങ്ങളിൽ സംഘടനയിലെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാൻ എക്സിക്യുട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അച്ചടക്ക സമിതിക്ക് വിശദീകരണം നൽകാൻ ഷമ്മിയെ വിളിച്ചിരുന്നെന്നും എന്നാൽ അദ്ദേഹം പങ്കെടുത്തില്ല. അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം വിജയ് ബാബുവിനെതിരെ തത്‌കാലം നടപിടിയില്ലെന്നും കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. കോടതി നിർദ്ദേശമനുസരിച്ച് അമ്മ പ്രവർത്തിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
അമ്മ സംഘടനയിൽ നിന്നും പുറത്താക്കാൻ പാകത്തിനുളള തെറ്റൊന്നും താൻ ചെയ്‌തിട്ടില്ലെന്നായിരുന്നു ഷമ്മി തിലരൻ നേരത്തെ പറഞ്ഞത്. നടൻ ഷമ്മി തിലകൻ. മാഫിയാ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല.തന്റെ പ്രസ്‌താവനകൾ വളച്ചൊടിച്ചു. 2017 മുതലുളള പ്രശ്‌നങ്ങളെ തുടർന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നോട് വിശദീകരണം ചോദിച്ചു. കത്തിലെ വാക്കുകൾക്കും വാക്യങ്ങൾക്കും അടിസ്ഥാനമായി വിശദമായ മറുപടി സമയബന്ധിതമായിത്തന്നെ താൻ നൽകിയെന്ന് ഷമ്മി തിലകൻ പറഞ്ഞു. അതിന് പിന്നാലെ കത്തുകളൊന്നും തനിക്ക് നൽകിയിട്ടില്ല. പുറത്താക്കിയെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിട്ടില്ല. അതിനുപാകത്തിന് തെറ്റ് ചെയ്‌തിട്ടില്ല. അമ്മ പുറത്താക്കുമെന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഷമ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |