കാസർകോട്: പ്രവാസി യുവാവ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതായി പരാതി. കാസർകോട് മുഗുവിൽ അബൂബക്കർ സിദ്ദിഖാണ് മരിച്ചത്. ഇന്ന് രാവിലെ ദുബായിൽ നിന്ന് നാട്ടിലെത്തിയ സിദ്ദിഖിനെ ഉച്ചയ്ക്ക് രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയെന്ന് ബന്ധുക്കൾ ആരോപിച്ചു. രാത്രിയോടെ ബന്തിയോടുള്ള ഒരു ആശുപത്രിയിൽ സിദ്ദിഖിനെ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോയവർ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് കരുതുന്നു.
രണ്ട് ദിവസം മുമ്പ് സിദ്ദിഖിന്റെ സഹോദരനെയും ഒരു ബന്ധുവിനെയും സമാന രീതിയിൽ തട്ടിക്കൊണ്ട് പോയശേഷം മർദ്ദിച്ചിരുന്നു. ഇവരെ തട്ടിക്കൊണ്ട് പോയ ശേഷം സിദ്ദിഖിനെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് നിഗമനം. സിദ്ദിഖിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും കാല്പാദത്തിൽ അടികൊണ്ട് നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |