കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് കോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചില്ലെങ്കിൽ, കുറ്റം നിലനിൽക്കുന്നുവെന്ന വ്യാഖ്യാനുമുണ്ടാകും. അങ്ങനെ വന്നാൽ അത് തന്റെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസിലാണ് ആര്‍ കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്‍റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമർശനങ്ങളാണ് തനിക്കെതിരെ നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉദയ്പൂർ സംഭവത്തിന്റെ പത്രവാർത്തയടക്കം കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ ഉന്നയിച്ചിരിക്കുന്നത്. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയാറാണന്നും അഭിഭാഷകൻ അറിയിച്ചു. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |