കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ജൂൺ ഏഴിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പുതേടി സോളാർ കേസ് പ്രതി സരിത എസ്. നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സ്വപ്‌ന നൽകിയ മൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങളിൽനിന്ന് അറിഞ്ഞെന്നും രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്നുമാണ് സരിതയുടെ ആവശ്യം. മൊഴിപ്പകർപ്പിനായി സരിത നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് സ്വപ്നയ്ക്കെതിരെ പൊലീസ് രജിസ്റ്റർചെയ്ത ഗൂഢാലോചന കേസിൽ സരിത സാക്ഷിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |