തിരുവനന്തപുരം: ക്ലാർക്ക്ടൈപ്പിസ്റ്റ് തസ്തികയ്ക്കുള്ള (ജില്ലാതലം) പരീക്ഷയുടെ മൂല്യനിർണ്ണയം മാർച്ചിൽ പൂർത്തിയായെങ്കിലും സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടിപോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് പരാതി. ടൈപ്പിസ്റ്റ് തസ്തികകളുടെ കാര്യത്തിൽ പി.എസ്.സിയുടെ ഭാഗത്ത്നിന്ന് കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.പത്താം ക്ലാസ് കൂടാതെ മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേർഡ് പ്രൊസസിംഗ് എന്നീ അധികയോഗ്യത ഉള്ളവർക്ക് മാത്രമാണ് ടൈപ്പിസ്റ്റ് തസ്തികകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നിരിക്കെ പത്താതരം പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തി പരീക്ഷ നടത്തിയത് മൂലമാണ് സമയത്ത് ഫലം പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്നാണ് ആരോപണം. മുൻപ് നടത്തിയിരുന്നത് പോലെ ഒറ്റ പരീക്ഷയായി നടത്തിയിരുന്നെങ്കിൽ ഇതിനോടകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |