ഷാജി കൈലാസ് - പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് സംബന്ധിച്ച പ്രതിസന്ധി നീളുന്നു. സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെകിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷൻസും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല.
ടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്‌ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്റെ നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷൻസും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി. ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട് ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന ്ധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാനില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും.
കടുവ സിനിമയെക്കുറിച്ച് ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദേശം നൽകിയത് ദിവസങ്ങൾക്കു മുൻപ് ആയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സെൻസർ ബോർഡിന് നിർദേശം നൽകിയത്. പരാതി പരിശോധിച്ച ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് സെൻസർ ബോർഡ് ചിത്രം പരിശോധിക്കുന്നത്.
ജൂൺ 30ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചില അപ്രവചനീയമായ സാഹചര്യങ്ങളാൽ റിലീസ് നീട്ടുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |