തിരുവനന്തപുരം: കേന്ദ്രസർക്കാർ വിജ്ഞാപനത്തെ തുടർന്ന് സംസ്ഥാനത്തും ഇന്നലെ മുതൽ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കും വിലക്കുണ്ട്. ഇവയുടെ വില്പന നിരീക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പരിശോധനയും വ്യാപകമാക്കി. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിടവില്പനക്കാർ എന്നിവർക്ക് 10,000 രൂപയാണ് ആദ്യം പിഴ ചുമത്തുന്നത്. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000രൂപ. നിയമ ലംഘനം തുടർന്നാൽ 50,000 രൂപയും പിഴയീടാക്കാനും സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
സാധനം വാങ്ങാനെത്തുന്നവർ തുണി സഞ്ചിയുൾപ്പെടെ കൊണ്ടുവരണമെന്നാണ് കച്ചവടക്കാരുടെ അഭ്യർത്ഥന. കേന്ദ്രനിയമ പ്രകാരം വ്യക്തികൾക്കും വീടുകൾക്കും പിഴ 500 രൂപയാണ്. സ്ഥാപനമായാൽ 5000 രൂപ. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വർഷം തടവോ ഒരു ലക്ഷം പിഴയോ ലഭിക്കാം.
'പ്ലാസ്റ്റിക്ക് ബദൽ സാധനം ഉപയോഗിക്കാൻ ജനം തയ്യാറാകണം. കുടുംബശ്രീയുടെ നേതൃത്വത്തിൽ നിരവധി യൂണിറ്റുകൾ ഇത്തരം സാധനങ്ങൾ നിർമ്മിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജയകരമായി പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കാനാകും".
- എം.വി. ഗോവിന്ദൻ, തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |