നോനി: മണിപ്പൂരിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 81 ആയി. നോനിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടെറിട്ടോറിയൽ ആർമി ജവാന്മാരുൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും രക്ഷാപ്രവർത്തനം പൂർത്തിയാകാനും മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്താനും മൂന്നുദിവസമെടുക്കുമെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
നോനി ജില്ലയിലെ തുപുലിൽ റെയിൽവേ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നയിടത്തായിരുന്നു അപകടം. ടെറിട്ടോറിയൽ ആർമി ക്യാമ്പും ഇവിടെയായിരുന്നു. മരിച്ചവരിൽ 10 പേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണ്. ഗ്രാമീണരും സൈനികരും റെയിൽവേ ജീവനക്കാരുമടക്കം അറുപതോളംപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. ഉരുൾപൊട്ടലിൽ മണ്ണും പാറയും ഇടിഞ്ഞെത്തി ഇജേയി നദിയുടെ ഒഴുക്കു തടസ്സപ്പെട്ടതിനാൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |