കല്ലമ്പലം:ചാത്തൻപാറയിലെ കൂട്ട ആത്മഹത്യ കട ബാദ്ധ്യതകളിൽ താളം തെറ്റിയെന്ന് പ്രാഥമിക നിഗമനം. എന്നാൽ അതിനുമപ്പുറം മറ്റ് കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.തമിഴ്നാട്ടിൽ തോട്ടം പാട്ടത്തിന് എടുത്ത സംഭവത്തിൽ മണിക്കുട്ടന് നഷ്ടം ഉണ്ടായിരുന്നു.മാവ്,കാട്ടുനെല്ലി,പൂവ് കൃഷി എന്നിവ ഉൾപ്പെടുന്നതായിരുന്നു തോട്ടം. കരാർ പ്രകാരം തോട്ടം എടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ കൊവിഡ് പ്രതിസന്ധി വന്നു.ഇതോടെ തോട്ടം നടത്തിപ്പ്, ആദായം എടുക്കൽ, വിപണനം എന്നിവ പ്രതിസന്ധിയിലായി.കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയപ്പോൾ കരാർ കാലാവധിയും കഴിഞ്ഞു.ഇതിൽ അഞ്ചു ലക്ഷം രൂപയുടെ ബാദ്ധ്യത വന്നതായാണ് വിവരം.കൊവിഡ് കാലത്ത് തട്ടുകട അടച്ചിട്ട സമയത്ത് അത്തരത്തിലും സാമ്പത്തിക നഷ്‌ടമുണ്ടായിരുന്നു.സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യണമെങ്കിൽ ആ സമയത്ത് ഉണ്ടാകണമായിരുന്നുവെന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |