കാസർകോട്: കുമ്പള മുഗുവിലെ അബൂബക്കർ സിദ്ധിഖിനെ (32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ക്വട്ടേഷൻ സംഘത്തിലെ ഏഴുപേർക്കെതിരെ ജില്ലാ പൊലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൈവളിഗെയിലെ ക്വട്ടേഷൻ സംഘത്തിനെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലുക്കൗട്ട് നോട്ടീസ് കൈമാറി.
അബൂബക്കർ സിദ്ധിഖിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്നവരുടെ പാസപോർട്ട് രേഖകളിലെ വിവരം സഹിതമാണ് സർക്കുലർ പുറപ്പെടുവിച്ചത്. ക്വട്ടേഷൻ സംഘത്തിലെ പലരും ബംഗളൂരു വിമാനത്താവളം വഴി ഗൾഫിലേക്ക് കടന്നതായി പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ്.
ഇവർക്ക് ഗൾഫിലേക്ക് കടക്കാൻ സഹായം നൽകിയവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾക്ക് വിമാന ടിക്കറ്റ് എടുത്ത് നൽകിയവരും വ്യാജ പാസപോർട്ട് സംഘടിപ്പിച്ച് നൽകിയവരും ഒളിവിൽ പാർപ്പിച്ചവരും കേസിൽ പ്രതികളാകും. അറസ്റ്റിലായ അഞ്ചുപേരും ക്വട്ടേഷൻ സംഘത്തിലെ ഏഴുപേരും അടക്കം 12 പ്രതികളാണ് പൊലീസിന്റെ പ്രതിപട്ടികയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |