തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകന് ബന്ധമുണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.പി.സി.സി ഓഫീസ് ആക്രമിച്ച പ്രതികളുടെ ചിത്രങ്ങൾ കൃത്യമായി പതിഞ്ഞെങ്കിലും ഓരാളെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. എ.കെ.ജി സെന്റർ ആക്രമണത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ച് കലാപത്തിനുള്ള ആഹ്വാനമാണ് ഇ.പി ജയരാജൻ നടത്തിയത്. ഇടിമിന്നലിനേക്കാൾ ശബ്ദമുണ്ടായെന്നും താഴെ വീഴാൻ പോയെന്നുമാണ് ശ്രീമതി ടീച്ചർ പറഞ്ഞത്.
സന്യാസിമാർ പറയുന്നത് പോലെ വിശുദ്ധി വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജീവിത വിശുദ്ധി ചർച്ച ചെയ്യാനല്ല പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവന്നത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടെന്ന വിഷയവുമല്ല പ്രതിപക്ഷം ഉന്നയിച്ചത്. സ്ഥിരമായ വാചകങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |