പാലക്കാട്: യാക്കരയിൽ തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോങ്ങാട് സ്വദേശിയായ കാർത്തിക(27)യാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ കാർത്തികയ്‌ക്ക് ശസ്‌ത്രക്രിയയ്‌ക്കായി അനസ്‌തേഷ്യ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്നാണ് വിവരം. സംഭവം ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നും അവർ ആരോപിച്ചു. കാർത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇതേ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. അതേസമയംപ്രസവത്തിൽ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി എം.ഡി ആർ. രാജ്‌മോഹൻ നായർ മുൻപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നു. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടർന്ന് ശിശുരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ എം.ഐ.സി.യുവിൽ ചികിത്സ നൽകി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല. പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ഐശ്വര്യയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. രക്തസ്രാവം കുറയ്ക്കാനുള്ള മരുന്നുകളും ചികിത്സയും നൽകിയെങ്കിലും നിയന്ത്രിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |