SignIn
Kerala Kaumudi Online
Friday, 10 May 2024 10.41 AM IST

ഒരു കാലത്ത് അതീവ സുന്ദരമായിരുന്ന ആ പ്രദേശം പുനർജ്ജീവിക്കും, പ്രഖ്യാപിച്ച് ടൂറിസം മന്ത്രി, തിരുവനന്തപുരത്തേക്ക് ആളൊഴുകും

akkulam-lake

ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും പുനർജ്ജീവനത്തിന് തയ്യാറെടുക്കുന്നു. പദ്ധതിക്കായി 90 കോടിയുടെ പ്രവർത്താനുമതിക്ക് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണർവ്വേകുന്നതാണ് തീരുമാനം.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിൻറെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിൻറെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതിൽ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മന്ത്രിസഭായോഗം അംഗീകാരം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ആക്കുളം കായലിന് പുതുജീവൻ
96 കോടിയുടെ പ്രവർത്തനങ്ങൾക്ക് അനുമതി..
തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്‌ത്രോതസ്സായ ആക്കുളം കായലിൻറെ പുനരുജ്ജീവനത്തിന് മന്ത്രിസഭായോഗത്തിൽ അംഗീകാരമായി. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണർവ്വേകുന്നതാണ് ഈ തീരുമാനം.


ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. എന്നാൽ ഇന്ന് നടപ്പാതകൾ തകർന്ന്, ആഫ്രിക്കൻ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിൻറെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്. പരിതാപകരമായ ഈ അവസ്ഥയിൽ നിന്നും കായലിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. മുൻ ടൂറിസം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻകയ്യെടുത്തത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.


സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിൻറെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിൻറെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതിൽ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.


2 വർഷത്തെ കാലാവധിയിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വർഷത്തേക്ക് പരിപാലന ചുമതല കൂടി ഏൽപിച്ചു കൊണ്ടാണ് കരാർ നൽകിയിട്ടുള്ളത്. കായലിലെ ഫ്‌ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ, ഡ്രഡ്ജിംഗ്, കുളവാഴ നീക്കൽ, കായലിൻറെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകൾ, എൻട്രൻസ് പ്ലാസ, ഫുഡ് കോർട്ട്, റെയിൽ ഷെൽട്ടർ വെറ്റ് ലാൻറ് പാർക്ക്, ഓപ്പൺ എയർ തിയേറ്റർ, ഇരിപ്പിടം, ഓപ്പൺ ജിം, ബയോ ഫെൻസിംഗ്, ടോയ് ലറ്റ്, കാർ പാർക്കിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. കൂടാതെ ഇവിടെ ബോട്ടിങ് ആരംഭിക്കുകയും സാഹസിക വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും.


പദ്ധതി പൂർത്തിയാകുന്നതോടെ മാലിന്യവും പായലും നിറഞ്ഞു ശ്വാസം മുട്ടുന്ന ആക്കുളം കായലിന് ശാപമോക്ഷം ലഭിക്കുകയാണ്. ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.

Posted by P A Muhammad Riyas on Thursday, 7 July 2022

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKKULAM LAKE, RENOVATION, TOURISM, KERALA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.