തിരുവനന്തപുരം∙ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഇന്ത്യൻ കായികരംഗത്തിനുള്ള അംഗീകാരമെന്ന് ഒളിമ്പ്യൻ പി.ടി.ഉഷ. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. സ്‌പോർട്സ് ജീവവായുവാണ്, സ്പോർട്‌സിന് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്നും ഉഷ വ്യക്തമാക്കി.
എളമരം കരീം താൻ ബഹുമാനിക്കുന്ന അടുത്തറിയാവുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് കൂടുതൽ മറുപടി നൽകുന്നില്ല. പലർക്കും പല അഭിപ്രായവും പറയാമെന്നും ഉഷ പറഞ്ഞു.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ പി.ടി. ഉഷയ്ക്ക് അവരുടെ വീട്ടിലെത്തി അനുമഗദനം അറിയിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അവരുടെ പ്രതികരണം. തന്നെ സ്വീകരിക്കാൻ ഇവിടെ എത്തിയത് ബി.ജെ.പിക്കാർ മാത്രമല്ല, നാട്ടുകാരുമുണ്ട്. ബി.ജെ.പിക്കാർ മുന്നിൽ നിന്നു എന്നേയുള്ളൂ. എം.പി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തതറിഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.എം നേതാവ് എ.കെ.ബാലൻ എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നും ഉഷ പറഞ്ഞു. .
സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നാണ് എളമരം കരീം എം.പി പറഞ്ഞത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |