തിരുവനന്തപുരം: ഭരണം ഈ പോക്കുപോയാൽ ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂളിൽ ജനം കുളിക്കുന്ന സാഹചര്യമുണ്ടാവുമെന്നും കടമെടുത്ത് മുടിഞ്ഞ കേരളത്തിന് ശ്രീലങ്കയുടെ ഗതിയാവുമെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവേ മുസ്ലിംലീഗിലെ നജീബ് കാന്തപുരത്തിന്റെ പരിഹാസം. കേരളം ശ്രീലങ്കയാവില്ലെന്നും ഇതേ വികസനകുതിപ്പിലൂടെ മുന്നോട്ടുപോയാൽ പത്ത്, ഇരുപത് വർഷം കഴിയുമ്പോൾ ലോകത്തെ ഏറ്റവും വികസിത നാടായി കേരളം മാറുമെന്നും മന്ത്രി എം.വി. ഗോവിന്ദന്റെ മറുപടി.
ആര് ഭയപ്പെട്ടാലും കേരളം ലോകത്തിന് മാതൃകയാകും. ജനങ്ങളെ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ പ്രാപ്തരാക്കിയത് ഇടത് സർക്കാരാണ്. സംഘടിതരും അസംഘടിതരുമായ തൊഴിലാളികളും പട്ടിക, പിന്നാക്ക വിഭാഗങ്ങളും മികച്ച ജീവിതമാണ് നയിക്കുന്നത്. അതിദാരിദ്ര്യ നിർമ്മാർജ്ജനം, വാതിൽപ്പടി സേവനങ്ങൾ എന്നിവ കൂടി നടപ്പാക്കുമ്പോൾ കേരളം ഇതിലും മികച്ചതാവുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |