ന്യൂഡൽഹി: മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനങ്ങളുടെയത്ര കുഴി ദേശീയ പാതയിൽ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് ആരോപണം വന്നപ്പോഴാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നിറുത്തിയത്. പ്രതികരണം ചോദിക്കുമ്പോൾ മുഖ്യമന്ത്രിയെപ്പോലെ മാദ്ധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നു പറയുന്ന ശീലം തനിക്കില്ല.
പശ തേച്ചൊട്ടിച്ച് റോഡുണ്ടാക്കുന്നവരുടെ ഉപദേശം വേണ്ട. പണിയുന്ന പാലങ്ങൾ ദിവസങ്ങൾക്കകം തകർന്നു വീഴുമ്പോൾ ഉണ്ടാകുന്ന ജാള്യത തീർക്കാനാണ് മന്ത്രി റിയാസ് കേന്ദ്രത്തിന്റെയും ദേശീയപാതയുടെയും മെക്കിട്ടു കയറുന്നത്. ദേശീയപാത പരിപാലനത്തിൽ അഭിപ്രായം പറയും മുമ്പ് പശ തേച്ചാണോ റോഡു നിർമ്മാണം എന്ന് ഹൈക്കോടതി വിമർശിച്ച പി.ഡബ്ല്യു.ഡി റോഡുകൾ മന്ത്രി കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |