തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരെ എം.എം. മണി നടത്തിയ സംസ്‌കാര ശൂന്യമായ പദപ്രയോഗം ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ.
മണിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ടി.പി. ചന്ദ്രശേഖരൻ കുലംകുത്തിയും അദ്ദേഹത്തിന്റെ ഭാര്യ രമ പേടിസ്വപ്നവുമാണ്. ടി.പിയുടെ രക്തസാക്ഷിത്വത്തിന് വടകരയിലെ ജനങ്ങൾ നൽകിയ ആദരവും പിണറായിയുടെ ക്രൂരതയ്ക്ക് ജനം നൽകിയ താക്കീതുമാണ് രമയുടെ എം.എൽ.എ സ്ഥാനം. മനുഷ്യത്വരഹിതമായ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ചതിലൂടെ നിയമസഭാ സ്പീക്കർ മുഖ്യമന്ത്രിയെ ഭയപ്പെടുന്ന കാഴ്ചയാണ് കണ്ടതെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |