ഗേൾസ് സ്കൂളുകൾ
280
ബോയ്സ് സ്കൂളുകൾ
164
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നും ബോയ്സ്- ഗേൾസ് സ്‌കൂളുകൾ നിറുത്തലാക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നൽകണമെന്നും നിർദ്ദേശിച്ചു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്‌കൂളുകൾ നിലനിൽക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണ്. ലിംഗസമത്വവും സാമൂഹ്യവത്കരണവും കുട്ടികൾ പഠിക്കേണ്ടത് സ്കൂൾ തലം മുതലാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. അഞ്ചൽ സ്വദേശിയായ ഡോ. ഐസക് പോൾ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് ഉത്തരവ്.
സഹ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സ്കൂളുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ഉറപ്പാക്കണം. രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. സംസ്ഥാനത്ത് നിലവിൽ ഗേൾസ് സ്കൂളുകൾ 280ഉം ബോയ്സ് സ്കൂളുകൾ 164 എണ്ണവുമുണ്ട്. കൂടുതൽ സ്‌കൂളുകൾ മിക്സഡ് ആക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |