മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂലായ് 15ന് സമാപിച്ച ആഴ്ചയിൽ 754.1 കോടി ഡോളർ ഇടിഞ്ഞ് 20 മാസത്തെ താഴ്ചയായ 57,271.2 കോടി ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് ഇടിവിന് മുഖ്യകാരണം.
വിദേശ കറൻസി ആസ്തി (എഫ്.സി.എ) 652.7 കോടി ഡോളർ താഴ്‌ന്ന് 51,156.2 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 83 കോടി ഡോളർ ഇടിഞ്ഞ് 3,835.6 കോടി ഡോളറിലെത്തി. കഴിഞ്ഞ ഒക്‌ടോബറിൽ കുറിച്ച 64,200 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. രൂപയെ രക്ഷിക്കാനായി മാത്രം കഴിഞ്ഞ ആഴ്ചകളിലായി റിസർവ് ബാങ്ക് 5,000 കോടി ഡോളർ വിറ്റൊഴിഞ്ഞെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |