തലശ്ശേരി: നടൻ ദിലീപിനെതിരെ നിർമ്മാതാവ് ലിബർട്ടി ബഷീർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു. അടുത്ത നവംബർ 7ന് കോടതിയിൽ ഹാജരാവാൻ മജിസ്‌ട്രേട്ട് ജഗ്ദിഷ് നാരായണൻ ദിലീപിന് സമൻസ് അയച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ ജാമ്യത്തിനായി സമീപിച്ച വേളയിൽ ലിബർട്ടി ബഷീറിനെതിരെ ഗൂഡാലോചന ആരോപിച്ചിരുന്നു. ഇതിനെതിരെ അന്ന് തന്നെ ബഷീർ തലശ്ശേരി കോടതിയിൽ മാനനഷ്ടക്കേസ് നൽകിയെങ്കിലും തെളിവില്ലെന്നതിനാൽ പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം ദിലീപിന്റെതായി പ്രചരിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ലിബർട്ടി ബഷീർ,മഞ്ജു വാര്യർ,ഡി.ജി.പി.സന്ധ്യ,നികേഷ്, വേണു എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് വരുത്താൻ ഗൂഢനീക്കം ഉണ്ടായെന്ന് പറഞ്ഞിരുന്നു. അഞ്ചുപേരും അറിയാതെ ഇവരുടെ പേരിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി അഡ്വ.വി.ആർ.നാസർ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. തെളിവ് പരിഗണിച്ചാണ് നാല് വർഷം മുൻപ് നിരസിച്ച അന്യായം കോടതി ഫയലിൽ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |