ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ബംഗളൂരു കോടതിയിലേക്ക് മാറ്റാൻ ഇ.ഡി സുപ്രീംകോടതിയെ സമീപിക്കുകയും പ്രതിയായ സ്വപ്ന പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെ എം.ശിവശങ്കർ തടസവാദ ഹർജി നൽകി. ഇ.ഡിയുടെ ആവശ്യം പരിഗണിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിയായ എം.ശിവശങ്കർ സർക്കാരിൽ ഉന്നത പദവിയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിച്ചും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് ഹർജിയിൽ ഇ.ഡി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. സ്വപ്ന, സരിത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർ പ്രതികളായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള കേസാണ് ബംഗളൂരുവിലേക്ക് മാറ്റാൻ ഇ.ഡി ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |