ആലപ്പുഴ: സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനയായ 'ഓപ്പറേഷൻ സീവി'ൽ ജില്ലയിൽ നിയമ ലംഘനം നടത്തിയ 48 ബസുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഈ ബസുകളുടെ സർവീസ് നിറുത്തി വയ്ക്കണം. ഇന്നലെ രാവിലെ 7 മുതൽ 11 വരെ വിവിധ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ്, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.സി.ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും എൻഫോഴ്സ്മെന്റ് വിംഗിലെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുള്ള പരിശോധനയിൽ ബസുകളുടെ തകരാറുകൾക്ക് പുറമേ, യൂണിഫോം ധരിക്കാതെ നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിൽ ഡ്യൂട്ടി എടുക്കുന്നതായും കണ്ടെത്തി. ഓപ്പറേഷൻ സീവിന്റെ രണ്ടാം ഘട്ടം കൂടുതൽ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും മുൻകൂട്ടി അറിയിച്ച് ന്യൂനതകൾ പരിഹരിച്ചോയെന്ന് പരിശോധന നടന്നത്.
പരിശോധനയും നടപടിയും
പരിശോധന നടന്ന ബസുകൾ : 343
സ്റ്റോപ്പ് മെമ്മോ ലഭിച്ചത് : 48
സ്പീഡ് ഗവർണർ വിച്ഛേദിച്ചത് : 37
മെക്കാനിക്കൽ തകരാർ: 14
മുൻകൂട്ടി അറിയിച്ച ശേഷമാണ് പരിശോധന നടത്തിയിട്ടും ധാരാളം നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ, കുറ്റക്കാരായ ബസുകൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കും
സജി പ്രസാദ്, ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |