SignIn
Kerala Kaumudi Online
Thursday, 19 September 2024 10.05 PM IST

166 കോടി വകുപ്പ് മാറ്റി ചെലവാക്കരുത്

Increase Font Size Decrease Font Size Print Page

photo

സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നിർമ്മിക്കാനിരുന്ന സ്വീവേജ് പ്ലാന്റ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിറുത്തിയതായും അതിനായി വകയിരുത്തിയ 166 കോടി രൂപ റോഡുകളുടെ പുനരുദ്ധാരണത്തിനും, സാംസ്‌കാരിക കേന്ദ്രം പണിയാനും ഉപയോഗിക്കുമെന്നുമുള്ള വാർത്ത കണ്ടു. ഉറവിട സംസ്‌കരണ പദ്ധതിയിലൂടെ പാർപ്പിട മാലിന്യ പ്രശ്നത്തിന് ഏറെകുറെ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. ഭാരത സർക്കാരിന്റെ ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ കണ്ടുപിടിച്ച ബയോ ടോയ്ലറ്റ് ബാക്‌ടീരിയകൾ ഉപയോഗിച്ച് കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കുന്ന പുതിയ സ്വീവേജ് രീതി നിലവിൽ വന്നിട്ടുണ്ട്. ആ സാഹചര്യത്തിലാണ്

നാട്ടുകാരെ മുഴുവൻ കുരുക്കിലാക്കുന്നതും കോളിഫോം ബാക്ടീരിയകളാൽ മലിനമായ ജലസ്രോതസുകളെ വീണ്ടും മലിനപ്പെടുത്തുന്നതുമായ പദ്ധതിക്ക് പ്ളാനിട്ടത്. ഏതായാലും ഈ പ്രോജക്ടിനെ നാട്ടുകാർ എതിർത്ത് നന്നായി.

ഫോർട്ട് കൊച്ചി എന്നല്ല കേരളത്തിലെ എല്ലാ വീടുകളിലും, പൊതുസ്ഥലങ്ങളിലും വ്യവസായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ഉറവിടത്തിൽത്തന്നെ കക്കൂസ് മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള പുതിയ പദ്ധതി ഈ തുക ഉപയോഗിച്ച് നടപ്പാക്കണം. നമ്മുടെ കൊച്ചി മെട്രോ എങ്ങനെയാണ് കക്കൂസ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നെന്ന് ചോദിച്ചറിയൂ, എന്നിട്ടാകാം പണം വകുപ്പുമാറ്റി കുഴിച്ചിടുന്നത്.


റാം കമൽ

തിരുവനന്തപുരം

വിലകുതിപ്പിന്

തടയിടണം

ഓണം അടുത്തെത്താറായി. ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങൾക്ക് കഴുത്തറുപ്പൻ വില വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.

ഇത്തവണ കൊവിഡ് ഏല്പിച്ച പ്രഹരത്തിൽ നിലംപരിശായിരിക്കുകയാണ് സാധാരണക്കാർ. ഓണവിപണിയിലെ തീവില അവർക്ക് അടുത്ത പ്രഹരമാകരുത്. പൂഴ്ത്തിവയ്‌പും കൊള്ളവിലയും നിയന്ത്രിക്കാൻ കർശനനിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണം.

പൗർണമി അനിരുദ്ധൻ

മുണ്ടക്കയം

പൊതുസർവീസിൽ ഉൾപ്പെടുത്തണം

നഗരസഭ- പഞ്ചായത്ത്- മുൻസിപ്പാലിറ്റികളിൽ സ്ഥിരം ജോലി നോക്കുന്ന 7000 ലധികം കണ്ടിജന്റ് ജീവനക്കാരെ പൊതു സർവീസിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. കണ്ടിജന്റ് ജീവനക്കാരെ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് വിംഗിൽ ഉൾപ്പെടുത്തി യോഗ്യതയുള്ളവർക്ക് തസ്തിക മാറ്റം/ സ്ഥാനക്കയറ്റം/ നൽകണം. കണ്ടിജന്റ് ജീവനക്കാരുടെ പേര് ഹെൽത്ത് വർക്കർ എന്നാക്കി സ്പാർക്ക് രീതിയിൽ ശമ്പളം നൽകണം.

രഘുനാഥൻ കെ.വി

തൊടുപുഴ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LETTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.