ആലപ്പുഴ : തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പിൽ അറ്റുകുറ്റപ്പണി നടത്തുന്നതിനായി റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആലപ്പുഴ നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.
അനുമതി ലഭിച്ചാൽ അടുത്ത ദിവസം അറ്റകുറ്റപ്പണി ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാട്ടർ അതോറിട്ടി അധികൃതർ. തകഴി ഫെഡറൽ ബാങ്കിന് സമീപമാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. ഇതുൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 72 തവണയാണ് പൈപ്പ് പൊട്ടിയത്. ഒരു മാസം മുമ്പ് തകഴിയിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിൽ സ്ഥാപിച്ചിട്ടുള്ള ഗുണനിലവാരം കുറഞ്ഞ പൈപ്പ് മാറ്റിയിടുന്ന ജോലികൾ വൈകുന്നത് ഒഴിവാക്കാൻ നിലവിലുള്ള കരാറുകാരനെ മാറ്റാൻ നേരത്തേ തീരുമാനിച്ചെങ്കിലും സമയബന്ധിതമായി ജോലികൾ പൂർത്തീകരിക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയതോടെ തീരുമാനം മാറ്റി. 2.5മീറ്റർ താഴ്ചയിലാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. കുഴിയിൽ വെള്ളക്കെട്ട് രൂപപെടുന്നതാണ് പൈപ്പ് സ്ഥാപിക്കുന്നതിന് തടസമാകുന്നത്. അടിക്കടി പൊട്ടുന്നതിനാൽ 1,525 മീറ്റർ നീളത്തിൽ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ആരംഭിച്ച ജോലികൾ രണ്ട് മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല.
പൈപ്പ് മാറ്റുന്ന ജോലികൾ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാമെന്ന്നിലവിലെ കരാറുകാരൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഉറപ്പ് നൽകിയതാണ്. മഴയാണ് ഇപ്പോഴത്തെ തടസം. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ നിദ്ദേശം നൽകി.
-എക്സിക്യൂട്ടീവ് എൻജിനീയർ, യൂഡിസ്മാറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |