വിഴിഞ്ഞം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിക്ക് പ്രതിയുടെ ഭീഷണി. കേസിലെ ഒന്നാം പ്രതിയാണ് സാക്ഷിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഉമേഷ് (32), സുഹൃത്ത് പ്രസാദ് (44) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. വാഴമുട്ടം സ്വദേശി സൂരജിനെ കള്ളമൊഴി പറയാനാവശ്യപ്പെട്ട് മർദ്ദിക്കുകയും യഥാർത്ഥ മൊഴി പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് തിരുവല്ലം എസ്.ഐ സതീഷ് പറഞ്ഞു. വിദേശവനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉമേഷിന്റെ ബന്ധു ജയപാലനെതിരെ നേരത്തെ കേസെടുത്തിരുന്നു. അറസ്റ്റിലായ ഉമേഷിനെയും പ്രസാദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |