ബാർസിലോണ: നികുതി തട്ടിപ്പ് കേസിൽ പോപ് സൂപ്പർതാരം ഷക്കീറയ്ക്ക് തടവ് ശിക്ഷ വാങ്ങിക്കൊടുക്കാനൊരുങ്ങി സ്‌പാനിഷ് സർക്കാരിന്റെ അഭിഭാഷകർ. സ്‌പാനിഷ് സർക്കാരിൽ 15 മില്യൺ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച കരാർ തള്ളി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഷക്കീറ തീരുമാനിച്ചതിന് പിന്നാലെയാണ് അഭിഭാഷകരുടെ തീരുമാനം. എട്ട് വർഷത്തിൽ കൂടുതൽ ജയിൽ വാസമായിരിക്കും താരം അനുഭവിക്കേണ്ടി വരിക.
2012നും 2014നും ഇടയിൽ നേടിയ വരുമാനത്തിൽ സ്പാനിഷ് നികുതി ഓഫീസിൽ 14.5 മില്യൺ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2018ലാണ് താരത്തിനെതിരെ സ്പാനിഷ് അഭിഭാഷകർ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാൽ പിഴ ഒടുക്കുകയോ ജയിൽവാസം അനുഭവിക്കേണ്ടിയോ വരും. കേസുമായി ബന്ധപ്പെട്ട വിചാരണയുടെ തീയതി നിശ്ചയിച്ചിട്ടില്ല.
അതേസമയം, സ്പാനിഷ് നികുതി ഏജൻസിയിൽ എല്ലാം പണവും അടച്ചിട്ടുണ്ടെന്നും നികുതി അടയ്ക്കാതിരുന്നിട്ടില്ലെന്നുമാണ് ഷക്കീറയുടെ പബ്ളിക് റിലേഷൻസ് സ്ഥാപനം വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |