തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് സി.പി.എം അറിവോടെയായിരുന്നുവെന്നും പ്രതികളായിരുന്ന ബാങ്ക് അധികൃതരുടെ മോശം പെരുമാറ്റം കാരണം സൂപ്പർ മാർക്കറ്റിലും മറ്റുമുള്ള വനിതാജീവനക്കാർ കരയുന്നത് കണ്ടിട്ടുണ്ടെന്നും ഭരണസമിതി അംഗമായിരുന്ന പതിമ്മൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് ജീവനക്കാർ ഒന്നും പുറത്ത് പറയാറില്ല. 2006 മുതൽ 2016 വരെയാണ് ബാങ്കിൽ അഴിമതി നടന്നത്.
തട്ടിപ്പ് തുടങ്ങിയ ശേഷം 2019ൽ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യോഗം വിളിച്ചതല്ലാതെ മറ്റ് നടപടികളൊന്നും എടുത്തില്ല. നോട്ട് നിരോധനത്തോടെയാണ് പ്രതിസന്ധികൾ പുറത്തറിഞ്ഞത്. ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല. അവർക്ക് താത്പര്യമുള്ളരെ മാത്രമേ ഹെഡ് ഓഫീസിൽ നിലനിറുത്തൂ. ബാക്കിയുള്ളവരെ സ്ഥലംമാറ്റുമെന്നും ജോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |