ജയ്‌പൂർ: ശ്രീലങ്കയിൽ നടന്നതുപോലെ പ്രതിഷേധവുമായി ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പ്രവേശിക്കുമെന്ന് ഓൾ ഇന്ത്യ മജിലിസ്- ഇ- ഇറ്റെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) പ്രസിഡന്റ് അസാദുദ്ദിൻ ഒവൈസി. ജയ്‌പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാർലമെന്ററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ ജനങ്ങൾ അതിക്രമിച്ചു കയറിയതുപോലെ പ്രധാനമന്ത്രിയുടെ വസതിയിലും സംഭവിക്കാനിടയുണ്ട്'- ഒവൈസി വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന മതപ്രക്ഷോഭങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരണം അറിയിച്ചു.ഹിന്ദു- മുസ്ലീം രാഷ്ട്രീയം മൂലം നഷ്ടങ്ങൾ രാജ്യത്ത് നേരിട്ടത് ഒരേയൊരു സമുദായത്തിനാണ്. അത് മുസ്ലീംങ്ങൾക്കാണ്'- ഒവൈസി പറഞ്ഞു.
അടുത്തിടെ നടന്ന സർവമത യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ പരാമർശത്തിലും ഒവൈസി പ്രതികരിച്ചു. രാജ്യത്ത് മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ചില ഘടകങ്ങൾ സംഘർഷങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് അജിത് ഡോവൽ പറഞ്ഞത്. ആ ഘടകങ്ങളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന പ്രമേയം ഡൽഹിയിൽ നടന്ന സർവമത സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |