ചങ്ങനാശേരി: കൊലപാതകശ്രമ കേസിൽ പ്രതികളായി ആറ് പേർ ചങ്ങനാശേരിയിൽ പിടിയിൽ. ഫാത്തിമപുരം പാറേൽ കോളനി വെട്ടുകുഴിയിൽ സിജോ (28), തൃക്കൊടിത്താനം ആലുമൂട്ടിൽ നിധിൻ (35), ഫാത്തിമപുരം പാറയിൽ അജേഷ് (31), ഫാത്തിമപുരം മലയിൽ പുതുപ്പറമ്പ് സച്ചു (28), ഫാത്തിമപുരം പാറയിൽ ബെസ്റ്റിൻ (24), കറുകച്ചാൽ ആര്യൻ കാല പുതുപ്പറമ്പിൽ ജയിത്ത്കുമാർ (29) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം അരമനക്കുന്ന് മുഹമ്മദ് അഫ്‌സലിനെയാണ് ചങ്ങനാശേരിയിൽ വച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കാർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിന് പിന്നിൽ. സംഭവത്തിന് ശേഷം പ്രതികളെല്ലാം കടന്നുകളഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മണിക്കൂറുകൾക്കകം പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടി. പ്രതികളിൽ സിജോയും നിധിനും മുൻപ് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസുകളിൽ പ്രതികളാണ്. ചങ്ങനാശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്ണൻ, സുനിൽ, എ.എ.എസ്.ഐ സിജു, സി.പി.ഒമാരായ അനിൽ, തോമസ്, ജയ്‌മോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |