പാലക്കാട്: മൊബൈലിൽ ഉറക്കെ പാട്ട് വച്ചതിന് ജ്യേഷ്ഠനെ അനുജൻ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം നടന്നത്. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു(40)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സാബുവിന്റെ അനുജൻ സക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം നടന്നത്. ഫോണിൽ പാട്ട് ഉറക്കെ വച്ചതിന് സാബുവും സക്കീറുമായി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് അനുജൻ ജ്യേഷ്ഠനെ വിറകുകൊണ്ട് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ചികിത്സയിലായിരുന്ന സാബു ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്. തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |