കൊല്ലം: വാട്സ് ആപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് കൊല്ലത്ത് യുവാവിന് നേരെ ക്രൂരമർദ്ദനം. ആലപ്പുഴ വള്ളിക്കുന്നത്തെ 19കാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പൊലീസ് അറസ്റ്റുചെയ്തു.
പത്തൊമ്പതുകാരനെ വിളിച്ചുവരുത്തി നിർബന്ധിച്ച് കാലുപിടിപ്പിച്ച ശേഷമായിരുന്നു മർദ്ദനം. യുവാവിനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. .
കൊറിയർ നൽകാൻ എന്ന വ്യാജേന യുവാവിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയശേഷം ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ രാഹുൽ അടക്കമുള്ളവർ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദ്യശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട കരുനാഗപ്പള്ളി പൊലീസ് സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി രാഹുലിനെ തെൻമലയിൽ നിന്ന് പിടികൂടി. ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |