ഭുവനേശ്വർ: വാക്കുതർക്കത്തെ തുടർന്ന് സഹോദരനും മകനും മരുമകളും ചേർന്ന് വൃദ്ധനെ അടിച്ചുകൊന്നു. ഒഡീഷയിൽ കൊരാപുത് ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം. കുർഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ശേഷമായിരുന്നു മർദ്ദനം.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കുർഷ മകന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് തകർത്തിരുന്നു. പിന്നാലെ കുർഷയും മകനും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് മകനും ഭാര്യയും കുർഷയുടെ സഹോദരനും ചേർന്ന് ഇയാളെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും മരത്തടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മർദ്ദനം കണ്ട് ഗ്രാമത്തിലെ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒരാളെ അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |