ഭക്ഷണശാലയിലെന്നെങ്കിലും പാത്രവുമായി കഴിക്കാൻ കേറേണ്ടി വന്നിട്ടുണ്ടോ ... ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന കാഴ്ച. എന്നാൽ ചിരിക്കാൻ വരട്ടെ...പാത്രങ്ങൾ കൊണ്ടുപോയി ഭക്ഷണം കഴിക്കുന്ന പട്ടണങ്ങളുമുണ്ട്. ജർമ്മനിയിലെ ട്യൂബിംഗൻ നഗരത്തിലാണ് ആൾക്കാർ ഭക്ഷണം കഴിക്കാൻ പാത്രവുമായി പോകുന്നത്. ...
ജർമനിയുടെ തെക്ക് - പടിഞ്ഞാറ് ഭാഗത്തായി ആൽപ്സ് പർവതനിരകൾക്കും ഷോൺബിച്ച് പ്രകൃതി പാർക്കിനുമിടയിലായാണ് പ്രകൃതിഭംഗി നിറഞ്ഞ ട്യൂബിംഗൻ നഗരം സ്ഥിതിചെയ്യുന്നത്. കാഴ്ചകൾക്കപ്പുറം എടുത്ത് പറയേണ്ടത് പട്ടണത്തിന്റെ വൃത്തിയാണ് ജർമ്മനിയിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരമായ ട്യൂബിംഗൻ ഏതു കാലാവസ്ഥയിലും പ്രസന്നവതിയായി കാണപ്പെടുമെന്നത് ഈ നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ പ്രസന്നതയെ അതേപടി നിലനിർത്താനും നഗരത്തിന്റെ സൗന്ദര്യം കാക്കുന്നതിനുള്ള ഭാഗമായിത്തന്നെയാണ് ഭക്ഷണം കഴിക്കാൻ പാത്രങ്ങൾ ഭക്ഷണശാലയിലേക്ക് കൊണ്ടുപോകൽ രീതിയ്ക്ക് പിന്നിലും.
ക്ളീൻ ആൻഡ് ക്ളിയറായ ഒരു നഗരം അതാണ് ട്യൂബിംഗന്റെ ലക്ഷ്യം. അതിനുവേണ്ടി ഏതറ്റം വരെ പോകാനും ഇവിടെ സർക്കാർ റെഡിയാണ്. അതിന്റെ ഭാഗമായെടുത്ത ആദ്യപടിയായിരുന്നു ഭക്ഷണശാലകളിലെയും കോഫീ ഷോപ്പുകളിലെയും പാത്രങ്ങൾ, ഗ്ളാസുകൾ , കോഫി കപ്പുകൾ, മീൽ പ്ളേറ്റുകൾ തുടങ്ങിയവയുടെ നികുതി കൂട്ടൽ. അതിനാൽ ഭക്ഷണം കഴിക്കുന്നതിനായി പോകുന്നവരിപ്പോൾ കൂടെ പാത്രങ്ങളും കരുതുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് തടസമാകുന്ന ഉത്പ്പന്നങ്ങൾ നിർമ്മിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഇതിനെല്ലാം കടുത്ത നികുതികൾ ചുമത്തിയതിൽ തെറ്റില്ലായെന്നുമാണ് ഇവിടെ സർക്കാർ പറയുന്നത്.
യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശലകളിലൊന്നായ ട്യൂബിംഗൻ സർവകലാശാലയും ഇവിടെയാണ്. ജനസംഖ്യയുടെ മൂന്നിലൊന്നും വിദ്യാർത്ഥികളാണെന്നതിനാൽ വിദ്യാസമ്പന്നരായ ആളുകളാണ് ഇവിടെ കൂടുതലുള്ളതെന്നും പറയാം. അതിനാൽ പരിസ്ഥിതി സൗഹാർദ ജീവിതശൈലിയാണ് ഇവിടെയുള്ളവർ പിന്തുടരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനാൽ ഇവിടെയുള്ള ജനങ്ങൾ വളരെ കരുതലോടെയാണ് നഗരത്തെ കാക്കുന്നത്. മലിനീകരണ നിയന്ത്രണമെന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ സെൻട്രൽ സ്ട്രീറ്റിൽ കാറുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള യാത്രകൾ സൗജന്യമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |