ചാരുംമൂട് : പാലമേൽ മറ്റപ്പള്ളി പോലീസ് ഫയറിംഗ് റേഞ്ച് എം.എസ്.അരുൺ കുമാർ എം.എൽ.എ , ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവർ സന്ദർശിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള മറ്റപ്പള്ളിയിലുള്ള 9 ഏക്കറോളം സ്ഥലം ഇപ്പോൾ കാടുകയറി കാട്ടുപന്നികളുടെ ആവാസകേന്ദ്രമാണ്. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുവാനും ആളുകളെ അക്രമിക്കുവാനും തുടങ്ങിയ സാഹചര്യത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ ആഭ്യന്തര വകുപ്പ് മുഖേന നൽകിയ നിർദ്ദേശത്തെ തുടർന്നാണ്. ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് , ചെങ്ങുന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് എന്നിവർ എം.എൽ.എ ക്കൊപ്പം സ്ഥലത്തുവന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് മറ്റു ജനപ്രതികൾ, കർഷകർ തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരൂന്നു. മുമ്പ് ക്യാമ്പിൽ നിന്നുള്ള പോലീസുകാർക്ക് വെടിവെയ്പ്പ് പരിശീലനത്തിനുപയോഗിച്ചിരുന്ന സ്ഥലത്ത് വർഷങ്ങളായി പരിശീലനം നടക്കുന്നില്ല. ഇതിനിടെ പൊലീസ് സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന്റെ പരിശീലനത്തിന്റെ ഭാഗമായുള്ള കെട്ടിടം നിർമ്മിച്ചുവെങ്കിലും ഇപ്പോൾ കാടുകയറിയ നിലയിയിലാണ്. സ്ഥലം കാടുകയറിതോടെയാണ് കാട്ടുപന്നികൾ ഇവിടെ തമ്പടിക്കാൻ കാരണം. നിലവിൽ തരിശുരഹിത ഗ്രാമ പദ്ധതി നടന്നു വരുന്ന പാലമേൽ ഗ്രാമ പഞ്ചായത്തും നൂറനാട് ജനമൈത്രി പൊലീസും ചേർന്നുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ഇതിനായി സ്ഥലത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ച് കൃഷിയിറക്കും. യുവജനങ്ങൾക്ക് പ്രോത്സാഹനമായി ഇവിടുത്തെ കളിക്കളം പ്രയോജനപ്പെടുത്തുകയും കെട്ടിടം വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾക്കും എസ്.പി.സി കുട്ടികളുടെ പരിശീലനത്തിനും ഉപയോഗിക്കുവാനുമാണ് പ്രാഥമികമായി ആലോചിച്ചിട്ടുള്ളതെന്ന് എസ്.പി പറഞ്ഞു. പ്രദേശത്തെ ആളുകൾക്കും കുട്ടികൾക്കും പ്രയോജനകരമാക്കുന്ന തരത്തിൽ സ്ഥലവും കെട്ടിടവും ഉപയോഗിക്കാനുള്ള മറ്റു പദ്ധതികൾ സംബന്ധിച്ച് ആലോചിക്കുമെന്ന് എം.എൽ.എ പറഞ്ഞു ഗ്രാമഞ്ചായത്തംഗങ്ങളായ കെ. അജയഘോഷ്, ബി. അനിൽകുമാർ, പൊതുപ്രവർ ആരായ ആർ.രഘുനാഥ്, പ്രഭ വി. മറ്റപ്പളളി, കർഷക പ്രതിനിധികൾ എന്നിവരും സ്ഥലത്ത് എത്തി അഭിപ്രായങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |