പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുര ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിലകനും രാജേഷും നാടിനു നൊമ്പരമായി.
പാണാവള്ളി ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ തിലകനും, പതിനേഴാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജേഷും തൊഴിലാളികൾ എന്നതിലുപരി പൊതുപ്രവർത്തകരും പൊതു സമ്മതരുമായിരുന്നു. തിലകൻ നീലംകുങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ ദീർഘകാലം പ്രസിഡന്റായിരുന്നു. എസ്.എൻ ഡി യോഗം 574-ാം നമ്പർ ശാഖ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തളിയാപറമ്പ് ക്ഷേത്രത്തിലേക്ക് നീലംകുളങ്ങരയിൽ നിന്നുള്ള ഗരുഢൻ തൂക്ക താലപ്പൊലി സമിതിയുടെ മുഖ്യസംഘാടകനാണ്. കമ്മ്യൂണിസ്റ്റ് കുടുബാംഗമായ തിലകൻ ഡി.വൈ.എഫ്.ഐയുടെ ആദ്യകാല നേതാവാണ്. പൂച്ചാക്കൽ ലോക്കൽ കമ്മറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പാണാവള്ളി സംഘഗാഥയിൽ സജീവമായിരുന്നു രാജേഷ്. നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ ഇരുമ്പ് സംബന്ധിയായ ജോലികളുടെ പാരമ്പര്യ അവകാശിയായിരുന്നു. പായിപാട്, വാലുമ്മേൽ, നാൽപ്പത്തെണ്ണീശ്വരം ഭാഗത്തെ കൂട്ടായ്മകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |