നാഗ്പൂർ : ബ്യൂറോക്രാറ്റുകൾ മന്ത്രിമാരോട് യെസ് സർ എന്ന് മാത്രമേ പറയാവൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി സർക്കാർ ഉദ്യോഗസ്ഥരെ ഉപദേശിച്ചത്.
മന്ത്രിമാർ പറയുന്നത് അനുസരിച്ചാണ് സർക്കാരുകൾ മുന്നോട്ട് പോകുന്നത്. അതിനാൽ ഉദ്യോഗസ്ഥർ മന്ത്രിമാരുടെ തീരുമാനങ്ങൾ നടപ്പാക്കേണ്ടവരാണ്. മന്ത്രിമാർ പറയുന്നതെന്തും ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഒരു നിയമവും തടസമാകുന്നില്ലെന്ന് എനിക്കറിയാം, അത്തരമൊരു നിയമം 10 തവണയെങ്കിലും ലംഘിക്കേണ്ടി വന്നാൽ, നമ്മൾ മടിക്കേണ്ടതില്ല, ഇതാണ് മഹാത്മാഗാന്ധി പറഞ്ഞത്.'പരിപാടിയിൽ പങ്കെടുക്കവേ ഗഡ്കരി പറഞ്ഞു. 1995ൽ ഗദ്റിച്ചോളിയിലും മേൽഘട്ടിലും പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് ആദിവാസി കുട്ടികൾ മരണപ്പെട്ടത് ഈ ഗ്രാമങ്ങളിലേക്ക് റോഡുകൾ ഇല്ലാതിരുന്നതിനാലാണ്. റോഡുകളുടെ വികസനത്തിന് വനനിയമങ്ങൾ തടസമാകാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |