കോട്ടയ്ക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചശേഷം സ്വർണ്ണാഭരങ്ങളുമായി മുങ്ങിയയാൾ അറസ്റ്റിൽ. പേരാമ്പ്ര പാലേരിയിലെ കാപ്പുമലയിൽ അൻവറിനെയാണ് (42) കോട്ടയ്ക്കൽ പൊലീസ് പിടികൂടിയത്. കോട്ടയ്ക്കൽ സ്വദേശിനിയുടെ പരാതിയിൽ കൊടുവള്ളി വാവാടിലുള്ള നാലാം ഭാര്യയുടെ വീട്ടിൽ വച്ചാണ് പ്രതിയെ എസ്.ഐ സുകീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തിരൂർ ഫസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ ജില്ലകളിൽ പ്രതിക്കെതിരെ സമാനമായ കേസുകളുണ്ട്. എ.എസ്.ഐ കൃഷ്ണൻകുട്ടി, സി.പി.ഒമാരായ വീണ വാരിയത്ത്, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |