കോഴിക്കോട്∙ കുറ്റ്യാടി കൈവേലിയിൽ മർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (50) ആണ് മരിച്ചത്. വിഷ്ണുവിനെ മർദ്ദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) പൊലീസ് അറസ്റ്റ് ടെയ്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. പരേതനായ കൃഷ്ണന്റെയും വളയം പഞ്ചായത്ത് സി,ഡി.എസ് മെമ്പർ സുമതിയുടെയും മകനാണ് മരിച്ച വിഷ്ണു. ഭാര്യ ശ്രേയ, സഹോദരി ഷിൻസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |