കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാൻ വാംഗ് -5ന് ശ്രീലങ്കയിൽ പ്രവേശിക്കാനും ഹംബൻതോട്ട തുറമുഖത്തിൽ നങ്കൂരമിടാനും ശ്രീലങ്കൻ സർക്കാരിന്റെ അനുമതി. ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ചു കൊണ്ടാണ് ചൈനീസ് കപ്പലിന് ശ്രീലങ്കയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ആഗസ്റ്റ് 16 മുതൽ 22 വരെ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് കപ്പലിന് അനുമതി ലഭിച്ചത്. ശ്രീലങ്കയിലെ ചൈനീസ് നിയന്ത്രണത്തിലുള്ള തുറമുഖമാണ് ഹംബൻതോട്ട. കപ്പലിന് ശ്രീലങ്കയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ച വിവരം ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വയാണ് അറിയിച്ചത്.
കഴിഞ്ഞ ജൂലായ് 12ന് തന്നെ കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയുടെയും അമേരിക്കയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം നീണ്ടു പോകുകയായിരുന്നു. ഇന്ത്യയുടെ സമ്മർദ്ദം ശക്തമായതിനെ തുടർന്ന് കപ്പലിന്റെ ശ്രീലങ്കയിലേക്കുള്ള യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം തള്ളിക്കൊണ്ടാണ് കപ്പൽ യാത്ര തുടർന്നത്.
ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പൽ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നതെങ്കിലും ഇന്ത്യയുടെ ഉപഗ്രഹ സിഗ്നലുകൾ പിടിച്ചെടുക്കാനാണ് കപ്പൽ എത്തുന്നതെന്നാണ് ഇന്ത്യയുടെ നിരീക്ഷണം. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാംഗ് - 5. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ കപ്പലിന് കഴിയുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വ
ടക്കു പടിഞ്ഞാറൻ മേഖലയിലെ സിഗ്നലുകൾ എല്ലാം നിരീക്ഷിക്കാൻ യുവാൻ വാംഗ് - 5ന് ഹംബൻതോട്ട തുറമുഖത്ത് ഇരുന്ന് സാധിക്കും. കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |