ന്യൂഡൽഹി : തായ്‌ലാൻഡിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് എക്സിക്യുട്ടീവ് മേഖലകളിലേക്ക് ജോലിവാഗ്ദാനം ചെയ്ത വൻതട്ടിപ്പ് നടക്കുന്നതായി ബാങ്കോക്കിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വ്യാജറിക്രൂട്ട്‌മെന്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഉയർന്ന ശമ്പളവും ഹോട്ടൽ താമസവും വിസയും തിരികെയുള്ള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ദുബായിലെയും ബാങ്കോക്കിലെയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിൽ. കൂടുതലും മ്യാൻമാർ അതിർത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാർത്ഥികളെ തായ്‌ലാന്റിൽ എത്തിക്കുന്നത്. പലരും ദുരിതപൂർണമായ സാഹചര്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ട നിലയിലാണ്. അനധികൃത കുടിയേറ്റത്തിന് ചിലർ തായ്‌ലാന്റ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്.
വീസാ ഓൺ അറ്റെവൽ വഴി എത്തുന്ന ഇന്ത്യൻ പൗരൻന്മാർക്ക് തൊഴിൽവീസയോ പെർമിറ്റോ തായ്ലാന്റ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ആയതിനാൽ ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് ചതികളിൽ വീഴാതിരിക്കാൽ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നൽകുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതർ അറിയിച്ചതായി നോർക്ക റൂട്ട്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |